“ഗോകുല്‍ ഡെന്നിസിന്‍റെ മെച്ചപ്പെട്ട പതിപ്പും, മാധവ് നന്ദഗോപന്‍റെ കടുപ്പമുള്ള പതിപ്പുമാണ്; മക്കളുടെ അഭിനയത്തെ വിലയിരുത്തി സുരേഷ് ഗോപി

','

' ); } ?>

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനത്തിനുപിന്നാലെ ചിത്രത്തിലെ മകൻ മാധവിന്റെ പ്രകടനത്തിനെ വിലയിരുത്തി സുരേഷ് ഗോപി. ചിത്രത്തില്‍ മാധവ് അഭിനയിച്ച ഒരു രംഗം മാത്രമാണ് തനിക്ക് ഇഷ്ടപ്പെടാതെ പോയതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഗോകുലിന്‍റെയും മാധവിന്‍റെയും ഓഫ് സ്ക്രീന്‍ പ്രതികരണങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റേഡിയോ മാംഗോ നടത്തിയ ഫാന്‍ഫെസ്റ്റിലാണ് താരത്തിന്റെ പ്രതികരണം.

“ഗോകുല്‍ എന്നത് ഡെന്നിസിന്‍റെ (സമ്മര്‍ ഇന്‍ ബദ്ലഹേം) ഒരു മെച്ചപ്പെട്ട പതിപ്പ് ആണ്. എന്നാല്‍ മാധവ് എന്നത് നന്ദഗോപന്‍റെ (പത്രം) ഒരു കടുപ്പമുള്ള വെര്‍ഷനും ആണ്. ജെഎസ്‌കെയിൽ മാധവിന്റെ പ്രകടനം ഡബ്ബിംഗിന് കണ്ടപ്പോള്‍ എനിക്ക് അത്ര തൃപ്തി അല്ലായിരുന്നു. പക്ഷേ സിനിമ തിയറ്ററില്‍ കണ്ടപ്പോള്‍ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒറ്റ ഷോട്ടിൽ അവൻ കണ്ണ് വല്ലാതെ ഉപയോഗിച്ചത് പോലെ തോന്നി. അത് മാത്രം എനിക്കല്പം വല്ലാതെ തോന്നി. പക്ഷെ മറ്റൊരു സീനില്‍ മാധവ് കൊണ്ടുവന്നിട്ടുള്ള ആറ്റിറ്റ്യൂഡ് നന്നായിരുന്നു.”. സുരേഷ് ഗോപി പറഞ്ഞു.

മാധവിന്റെ ഫസ്റ്റ് ഷോട്ടായിരുന്നു അതെന്നും, അതിൽ അവനൽപ്പം ടെൻഷൻ ഉണ്ടായിരുന്നെന്നും രംഗത്തിനെ പറ്റി സംവിധായകൻ പ്രവീൺ നാരായണനും പ്രതികരിക്കുകയുണ്ടായി.

ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ സുരേഷ് ഗോപി ചിത്രമാണ് ജെഎസ്കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള). ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം തീയേറ്ററിലെത്തിയിരുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക.