ദുൽഖറിന്റെ ലക്കി ഭാസ്‌ക്കറിന് രണ്ടാം ഭാഗം

','

' ); } ?>

ദുല്‍ഖര്‍ സല്‍മാൻ നായകനായെത്തിയ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വെങ്കി അട്‌ലൂരി. അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെങ്കി അട്‌ലൂരി ഈ കാര്യം വ്യക്തമാക്കിയത്. സിനിമയുടെ തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ധനുഷ് നായകനായി താന്‍ സംവിധാനം ചെയ്ത ‘വാത്തി’ സിനിമയ്ക്ക് തുടർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ് ലക്കി ഭാസ്‌കര്‍ തീയേറ്ററുകളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കി 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ചിത്രത്തിലൂടെ തെലുങ്ക് സർക്കാരിന്റെ മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡും ദുൽഖർ സ്വന്തമാക്കി. മൂന്ന് അവാർഡുകൾ ചിത്രവും സ്വന്തമാക്കി.

ഒരു പിരീഡ് ഡ്രാമ ത്രില്ലറായിരുന്നു ചിത്രം. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കർ’ പറഞ്ഞത്.

ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ ചിത്രത്തില്‍ എത്തിയത്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു.